Friday, December 21, 2012


............വെള്ളയുടുത്ത വിധവകളെ പോലെ വെണ്‍തൂവലില്‍ പൊതിഞ്ഞ ഭയങ്ങള്‍ കമ്പി കൂടുകള്‍ക്കുള്ളില്‍ നിശ്ചലം നിന്നു. അറ്റുപോയ കഴുത്തിന്റെ ചോരപ്പന്തം വമ്പന്‍ പ്ലാസ്റ്റിക് ബക്കറ്റിന്റെ വട്ടച്ചുമരില്‍ ആഞ്ഞു തല്ലി ഒടുങ്ങുന്ന മുന്‍ഗാമിയുടെ പടപ്പടച്ചെത്തം കേട്ടു നടുങ്ങിക്കൊണ്ടിരിക്കുന്ന അവയുടെ പിളര്‍ന്ന മഞ്ഞ കൊക്കിനുള്ളില്‍ പുറമേക്കു കാണാവുന്ന പ്രാണനാളം പോലെ നാക്ക് വിറച്ചു. കടയിലേക്ക് സഞ്ചിയുമായി കടന്നുവരുന്ന മനുഷ്യനില്‍ കാലനെക്കണ്ട് ചിലത് പേടിയെ ഖണ്ഡയായി തൂറിയകറ്റാന്‍ ശ്രമിച്ചു........... 
സുഭാഷ്‌ ബാലചന്ദ്രന്‍ : ബലി